കൊച്ചി> ഏതു വസ്ത്രത്തിനുമിണങ്ങുന്ന ടർക്കോയിസ് ആഭരണങ്ങളുടെ പുറകെയാണ് പെൺകുട്ടികൾ. ടർക്കോയിസ് കല്ലുകൾകൊണ്ടു നിർമിച്ച കമ്മലും മാലയും ബ്രെയ്‌സ‌്‌ലെറ്റും ആങ്ക്‌ലെറ്റും വളയുമെല്ലാം പെൺകുട്ടികൾക്കിടയിൽ വൻ ഹിറ്റാണ്. ടർക്കോയിസ് ബ്രെയ്‌സ‌്‌ലെറ്റുകളോട് ആൺകുട്ടികൾക്കും പ്രിയമാണ്. അതുകൊണ്ടുതന്നെ അവരുടെ കൈകളിലും ടർക്കോയിസ് ബ്രെയ്‌സ‌്‌ലെറ്റുകൾ ഇടംപിടിച്ചിട്ടുണ്ട്.
സ്വർണം, വെള്ളി എന്നിവയിലായിരുന്നു ടർക്കോയിസ് ആഭരണങ്ങൾ ആദ്യകാലങ്ങളിൽ നിർമിച്ചിരുന്നത്. എന്നാലിപ്പോൾ ആ രീതിക്ക് മാറ്റംവന്നു. കറുത്ത ചരടുകളിൽ കോർത്താണ് മാലയും ബ്രെയ്‌സ‌്‌ലെറ്റും ആങ്ക്‌ലെറ്റുമെല്ലാം നിർമിക്കുന്നത്. ഒറ്റ ലെയറിലും ഡബിൾ ത്രിബിൾ ലെയറിലും ഇവ ലഭ്യമാണ്. കറുപ്പ്, നീല, പച്ച എന്നീ നിറങ്ങളിലുള്ള കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളാണ് പെൺകുട്ടികൾ കൂടുതലായി തെരഞ്ഞെടുക്കുന്നത്. 150 രൂപ മുതലാണ് മാലയുടെ വില. ബ്രെയ്‌സ‌്‌ലെറ്റുകൾക്കും കമ്മലുകൾക്കും 50 രൂപമുതലാണ് വില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..