26 April Friday

വാടല്ലേ പൂവേ... പാടിത്തോരാതെ അവൻ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022


തൃശൂർ
തിങ്കൾ രാവിലെയും ആ ഇടനാഴികളിൽ അവന്റെ മധുരശബ്ദം അലിഞ്ഞിറങ്ങിയിരുന്നു. സ്‌നേഹത്തിന്റെ പൂഞ്ചോലത്തീരത്തിരുന്ന് വാടല്ലേ പൂവേ എന്ന് പാടി സഹപാഠികളുടെ  ഹൃദയംതൊടാൻ ഇന്നവനില്ല. പോവല്ലേ പൂവേ എന്നവർ കേണിട്ടും ചേതനയറ്റു ആ ശരീരവും ശബ്ദവും.

കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ സംഘത്തിന്റെ കൊലക്കത്തി  അടർത്തിയെടുത്ത ധീരജ് രാജേന്ദ്രൻ പെെനാവ് എൻജിനിയറിങ് കോളേജിലെ സംഗീതവേദികളിലെയും താരമായിരുന്നു. അവന്റെ ചുണ്ടിൽനിന്ന് പാട്ടും മുദ്രാവാക്യവും ഒരുപോലെ തെളിഞ്ഞൊഴുകുമായിരുന്നു. എല്ലാവരെയും ചേർത്തുനിർത്തി അവൻ പാടും  ‘എന്റെ ഖൽബിലെ’... ഇന്നാ വരികളെല്ലാം വെെറലാകുമ്പോൾ ഹൃദയംനിറയ്ക്കുന്ന വേദനയാണ് എല്ലാവർക്കും. മലയാളവും തമിഴുമെല്ലാം ഹൃദ്യമായിരുന്നു. ലളിതഗാനത്തിലും ശാസ്‌ത്രീയഗാനത്തിലുമെല്ലാം പ്രാവീണ്യവും ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top