കൊളംബോ> രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതോടെ ശ്രീലങ്കയിൽ വീണ്ടും പ്രക്ഷോഭം. പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ വസതി ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ കയ്യേറി. ഇതോടെ പ്രസിഡന്റ് രാജ്യം വിട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രക്ഷോഭകരെ തടയാൻ സൈന്യം ആകാശത്തേക്ക് വെടിയുതിർത്തു. സഹോദരൻ മഹിന്ദ രജപക്‌സെയുടെ രാജിക്കു പിന്നാലെ അടങ്ങിയ ജനകീയ പ്രക്ഷോഭമാണ് മാസങ്ങൾക്കുശേഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..