വത്തിക്കാൻ സിറ്റി> ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ മൃതദേഹം ദർശിക്കാൻ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലേക്ക് വിശ്വാസികളുടെ ഒഴുക്ക്. തിങ്കൾ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പത്തുമണിക്കൂറായിരുന്നു പൊതുദർശനം. പുലർച്ചയ്ക്ക് മുന്നേ അന്ത്യദർശനത്തിനായി പതിനായിരങ്ങള്‍ കാത്തുനിന്നു. വ്യാഴാഴ്ച രാവിലെ ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിലാണ് കബറടക്കം. ശനി രാവിലെയാണ് അന്തരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..