മനില
കമ്യൂണിസ്റ്റുകാരെ തീവ്രവാദികളായി മുദ്രകുത്താനുള്ള ഫിലിപ്പീൻ സർക്കാരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ഫിലിപ്പിനീസ് കമ്യൂണിസ്റ്റ് പാർടിയെയും അനുബന്ധ സംഘടനകളെയും തീവ്രവാദികളായി പ്രഖ്യാപിക്കണമെന്ന സർക്കാർ ഹർജി കോടതി തള്ളി. മനില റീജണൽ ട്രയൽ കോടതി ജഡ്‌ജി മാർലോ മഗ്ഡോസ-മലഗറാണ് ഹർജി തള്ളിയത്. സർക്കാർ വിമർശകരെ കലാപകാരികളായി മുദ്രകുത്തുന്ന ‘റെഡ് ടാഗിങ്’ വിനാശകരമായ സമ്പ്രദായമാണെന്ന് കോടതി നിരീക്ഷിച്ചു.
2016 മുതൽ ഇക്കഴിഞ്ഞ ജൂൺവരെ അധികാരത്തിലിരുന്ന പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേർട്ടിന്റെ കീഴിൽ "റെഡ്-ടാഗിങ്’ സമ്പ്രദായം വളരെ വ്യാപകമായിരുന്നു. കമ്യൂണിസ്റ്റുകാരെ നേരിടാൻ മുൻ സൈനിക ഉദ്യോഗസ്ഥരുടെ കീഴിൽ ദൗത്യസംഘത്തെ വരെ നിയോഗിച്ചിരുന്നു. പ്രക്ഷോഭകര്‍, വിമർശകർ, ഇടതുപക്ഷ നേതാക്കൾ എന്നിവരെ ദൗത്യസംഘം കലാപകാരികളായി മുദ്രകുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..