ലണ്ടൻ
അധികാരമേറ്റ് രണ്ടാഴ്ച പൂർത്തിയായപ്പോൾ ഋഷി സുനക് മന്ത്രിസഭയിൽ ആദ്യ രാജി. മറ്റ് കൺസർവേറ്റീവ് അംഗങ്ങളോടും ജീവനക്കാരോടും മോശമായി പെരുമാറിയെന്ന് ആരോപണം നേരിടുന്ന മന്ത്രി ഗാവിൻ വില്യംസണാണ് വകുപ്പ് തീരുമാനമാകുംമുമ്പ് രാജിവച്ചത്.
അധികാരമേറ്റതിന് തലേദിവസമായ ഒക്ടോബർ 24ന് തന്നെ വിഷയം സംബന്ധിച്ച് പാർടിയുടെ മുൻ ചെയർമാൻ ജേക്ക് ബെറി സുനകിനെ ധരിപ്പിച്ചിരുന്നതായാണ് വിവരം. എന്നിട്ടും അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിപക്ഷമായ ലേബർ പാർടിയടക്കം വലിയ ആക്ഷേപം ഉയർത്തിയിരിക്കുകയാണ്. ഔദ്യോഗിക രേഖകൾ കൈകാര്യം ചെയ്തതിന് ലിസ് ട്രസ് മന്ത്രിസഭയിൽനിന്ന് രാജിവച്ച സ്യുയെല്ല ബ്രേവർമാനെ ദിവസങ്ങൾക്കുള്ളിൽ അതേസ്ഥാനത്ത് തിരിച്ചെടുത്ത സുനകിന്റെ തീരുമാനവും വിവാദമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..