പാരിസ്
ഫ്രാൻസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംവട്ട വോട്ടെടുപ്പ് ഞായറാഴ്‌ച നടക്കും. നിലവിലെ പ്രസിഡന്റ് ഇമാനുവൽ മാക്രോണും തീവ്ര വലതുപക്ഷക്കാരിയായ മറീൻ ലെ പെന്നും തമ്മിലാണ് മത്സരം.
എപ്രിൽ പത്തിന് 12 പേർ മത്സരിച്ച ആദ്യവട്ട വോട്ടെടുപ്പിൽ മാക്രോണിന് 27.8 ശതമാനവും ലെ പെന്നിന് 23.2 ശതമാനവും വോട്ട് ലഭിച്ചു. ഇടതുപക്ഷ സ്ഥാനാർഥി ഴോൺലുക് മെലോഷോ 22 ശതമാനം വോട്ട് നേടി മൂന്നാമതെത്തി. വീണ്ടും തെരഞ്ഞെടുത്താൽ 2022ൽ ജാക്വസ് ചിരാകിനുശേഷം അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ പ്രസിഡന്റാകും മാക്രോൺ. വിജയിച്ചാൽ ഫ്രാൻസിൽ പ്രസിഡന്റാകുന്ന ആദ്യ സ്‌ത്രീയാകും ലെ പെൻ.
2017ലെ തെരഞ്ഞെടുപ്പിലും ഇരുവരുമായിരുന്നു നേർക്കുനേർ. ഉക്രയ്‌നിലെ റഷ്യയുടെ സൈനിക നടപടിയെ തുടര്‍ന്നുള്ള സാഹചര്യം വോട്ടെടുപ്പിൽ പ്രതിഫലിക്കും. യൂറോപ്യൻ യൂണിയനിലും നാറ്റോയിലും ഫ്രാൻസ് തുടരുന്നതിൽ എതിർപ്പുള്ളയാളാണ് ലെ പെൻ. യൂറോപ്പിലെ ശക്തനായ നേതാവെന്ന പ്രതിച്ഛായ ഗുണമാകുമെന്നാണ് മാക്രോണിന്റെ പ്രതീക്ഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..