ബർലിൻ
ജർമനിയുടെ പ്രതി
രോധ മന്ത്രി ക്രിസ്‌റ്റീനെ ലാംബ്രെക്റ്റ് രാജി പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പുതുവത്സര സന്ദേശവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെത്തുടർന്നാണിത്. രാജി ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് അംഗീകരിച്ചു. പടക്കം പൊട്ടിച്ചുകൊണ്ടുള്ള പുതുവർഷാഘോഷത്തിനിടെ ഉക്രയ്നിലെ യുദ്ധത്തെക്കുറിച്ചുള്ള ലാംബ്രെക്റ്റിലിന്റെ പരാമര്‍ശം മാധ്യമങ്ങളിൽ വിമർശത്തിനിടയാക്കിയിരുന്നു. ഉക്രയ്‌നുമായി ബന്ധപ്പെട്ട മറ്റുചില പരമാർശങ്ങളും വിവാദമായി. തുടർന്നാണ് രാജി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..