ലാപാസ്> ബൊളീവിയയില്‍ ലൂയിസ് ആഴ്‌സെ സത്യപ്രതിജ്ഞ ചെയ്ത് പ്രസിഡന്റായി അധികാരമേറ്റു. ഇവോ മൊറാലസിന്റെ പിന്‍ഗാമിയായെത്തിയ ആഴ്‌സെ ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പിലൂടെ വന്‍ വിജയമാണ് നേടിയിരുന്നത്.
ഒരുവര്‍ഷത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കു വിരാമമിട്ടുകൊണ്ടാണ് ഇടത്-സോഷ്യലിസ്റ്റ് കക്ഷികള്‍ വീണ്ടും അധികാരത്തിലേറുന്നത്.പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലേറിയ അമേരിക്കന്‍ പാവ ഭരണകൂടത്തെ ജനങ്ങള്‍ പുറത്താക്കുകയായിരുന്നു.
ബൊളീവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വലതുപക്ഷം പ്രസിഡന്റ് ഇവോ മൊറാലിസിനെ അട്ടിമറിച്ചിരുന്നു. മൊറാലിസിനെ പുറത്താക്കാന്‍ ഏറെക്കാലമായി ശ്രമിക്കുന്ന അമേരിക്കയുടെ സഹായത്തോടെയാണ് അട്ടിമറി നടന്നത് .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..