കാൺപുർ
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽനിന്ന് ഇന്ത്യൻ ബാറ്റർ ലോകേഷ് രാഹുൽ പുറത്ത്. ഇടംകാലിന് പരിക്കേറ്റ രാഹുലിന് പകരം സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തി. നാളെ കാൺപുരിലാണ് രണ്ടു മത്സര പരമ്പര ആരംഭിക്കുന്നത്. ആദ്യകളിയിൽ വിശ്രമം അനുവദിച്ച വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ അജിൻക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശർമ, ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര എന്നിവരും പരമ്പരയിലില്ല.
രാഹുലിനും രോഹിതിനും പകരം ശുഭ്‌മാൻ ഗില്ലും മായങ്ക് അഗർവാളും ഇന്ത്യക്കായി ഓപ്പൺ ചെയ്യും. വൈസ് ക്യാപ്‌റ്റൻ ചേതേശ്വർ പൂജാര പിന്നാലെയെത്തും. അജിൻക്യ രഹാനെ നാലാമനാകും. വൃദ്ധിമാൻ സാഹയാണ് വിക്കറ്റ് കീപ്പർ.
ശ്രേയസ് അയ്യരോ സൂര്യകുമാറോ ആകും അടുത്ത ബാറ്റർ. ഇരുവരും അരങ്ങേറ്റ ടെസ്റ്റിനായാണ് കാത്തിരിക്കുന്നത്. അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നീ മൂന്ന് സ്‌പിന്നർമാർ ഇടംപിടിക്കുമെന്നാണ് സൂചന. ഇശാന്ത് ശർമയും ഉമേഷ് യാദവും പേസ്‌നിരയിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ 9.30ന് കളിതുടങ്ങും .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..