കൊച്ചി
കേരള സ്‌പോർട്‌സ് കൗൺസിൽ അത്‌ലറ്റിക്‌സ് പരിശീലകൻ പി പി പോൾ വിരമിക്കുന്നു. 35 വർഷത്തെ പരിശീലക ജീവിതത്തിൽനിന്നാണ് പോൾ പടിയിറങ്ങുന്നത്. കോതമംഗലം എം എ കോളേജിൽ പരിശീലകനായിരുന്നു. സ്‌പ്രിന്റ് ആൻഡ് ഹർഡിൽസിൽ ഇന്ത്യയിലെ ഏക ലെവൽ ഫോർ കോച്ചാണ്.
1984ൽ കായികാധ്യാപകനായിട്ടായിരുന്നു തുടക്കം. ഫുട്‌ബോളറായി തുടങ്ങിയ പി പി പോൾ പരിശീലകനായതോടെയാണ് അത്‌ലറ്റിക്‌സിലേക്കെത്തുന്നത്. 400 മീറ്ററിൽ രണ്ടുതവണ സംസ്ഥാന ചാമ്പ്യനായിരുന്നു. നിരവധി സ്‌കൂളുകളിൽ പരിശീലകനായി. നാല് വർഷം മുമ്പാണ് എം എ കോളേജിൽ എത്തുന്നത്. രാജ്യാന്തര തലത്തിൽവരെ നേട്ടമുണ്ടാക്കിയ നിരവധി അത്‌ലീറ്റുകൾ പി പി പോളിന്റെ ശിഷ്യരായിരുന്നു. വി കെ വിസ്‌മയ, മുഹമ്മദ് അജ്‌മൽ, റിന്റു മാത്യു, കെ എസ് പ്രണവ്, കെ ജെ സന്ധ്യ, കെ രംഗ എന്നിവരാണ് അവരിൽ ചിലർ. വിരമിച്ചാലും പരിശീലക രംഗത്തുണ്ടാകുമെന്ന് പി പി പോൾ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..