മാഡ്രിഡ്
സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ അത്‌ലറ്റികോ മാഡ്രിഡ് മുന്നേറുന്നു. ഐബറിനെ 2–-1ന് തകർത്ത് രണ്ടാമതുള്ള റയൽ മാഡ്രിഡുമായുള്ള ലീഡ് ഏഴ് പോയിന്റാക്കി. 17 കളിയിൽ 44 പോയിന്റാണ് അത്‌ലറ്റികോയ്‌ക്ക്. റയലിന് 18ൽ 37ഉം, മൂന്നാമതുള്ള ബാഴ്‌സലോണയ്‌ക്ക് 18ൽ 34ഉം. 38 കളിയാണ് ലീഗിൽ ഒരു ടീമിന്.
ഇരട്ടഗോൾ നേടിയ ലൂയിസ് സുവാരസാണ് അത്‌ലിറ്റികോയ്‌ക്ക് ജയം സമ്മാനിച്ചത്. 12–-ാം മിനിറ്റിൽ പിറകിലായശേഷമാണ് ഉശിരൻ തിരിച്ചുവരവ്. ഐബറിന് ലഭിച്ച പെനൽറ്റിയെടുത്തത് ഗോൾകീപ്പർ മാർകോ ദിമിത്രോവിച്ചായിരുന്നു. സെർബിയക്കാരന് പിഴച്ചില്ല. കളിജീവിതത്തിലെ ആദ്യഗോൾ. ഇടവേളയ്‌ക്ക് തൊട്ടുമുമ്പാണ് സുവാരസിന്റെ ആദ്യഗോൾ വന്നത്. മാർകോസ് ലൊറെന്റെ ഒരുക്കിയ പന്ത് സുവാരസ് വല കടത്തി. കളിയവസാനം പെനൽറ്റിയിലൂടെ വിജയവുമുറപ്പിച്ചു. ലീഗിലെ സുവാരസിന്റെ 11–-ാം ഗോളാണിത്. 14 കളിയിലാണ് ഉറുഗ്വേക്കാരൻ ഈ നേട്ടത്തിലെത്തിയത്. ലയണൽ മെസിക്ക് 17 കളിയിൽ 11 ഗോളുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..