പ്രൊവിഡൻസ്
അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ജയത്തോടെ തുടങ്ങി ഇന്ത്യ. 45 റണ്ണിന് ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി. ഇടംകൈയൻ സ്‌പിന്നർ വിക്കി ഒസ്‌ത്വാളാണ് ജയമൊരുക്കിയത്. ഈ പുണെക്കാരൻ അഞ്ച് വിക്കറ്റ് നേടി. 10 ഓവറിൽ വിട്ടുനൽകിയത് 28 റൺ മാത്രം. രാജ് ബാവ നാല് വിക്കറ്റും നേടി. സ്‌കോർ: ഇന്ത്യ 232 (46.5) ദ. ആഫ്രിക്ക 187 (45.4).
അക്കൗണ്ട് തുറക്കുംമുമ്പ് ഓപ്പണർ ഏതൻ ജോൺ കണ്ണിങ്‌ഹാമിനെ ആദ്യ ഓവറിൽ നഷ്ടമായെങ്കിലും പതറാതെയായിരുന്നു ദക്ഷിണാഫ്രിക്ക ബാറ്റ് വീശിയത്. ഡെവാൾഡ് ബ്രെവിസായിരുന്നു (99 പന്തിൽ 65) അവരെ നയിച്ചത്. അവസാന 15 ഓവറിൽ ഏഴ് വിക്കറ്റ് കൈയിലിരിക്കേ 100 റൺ മതിയായിരുന്നു ജയിക്കാൻ. എന്നാൽ, ഒസ്‌ത്വാളും ബാവയും ചേർന്ന് ഇന്ത്യയെ കളിയിലേക്ക് തിരിച്ചെത്തിച്ചു. നേരത്തേ ക്യാപ്‌റ്റൻ യാഷ് ദൂലാണ് (100 പന്തിൽ 82) ഇന്ത്യയെ 200 കടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..