മുംബൈ> സിംബാബ്‌വെക്കെതിരായ ഏകദിനപരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഓപ്പണർ കെ എൽ രാഹുൽ നയിക്കും. രാഹുലിനെ ആദ്യം ഉൾപ്പെടുത്തിയിരുന്നില്ല. ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലായിരുന്ന രാഹുലിന് കോവിഡ് ബാധിച്ചിരുന്നു. തുടർന്ന് വെസ്റ്റിൻഡീസുമായുള്ള പരമ്പര നഷ്ടമായി. കായികക്ഷമത വീണ്ടെടുത്തതോടെ സിംബാബ്‌വെ പര്യടനത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
ശിഖർ ധവാനാണ് വെെസ് ക്യാപ്റ്റൻ. മൂന്നുമത്സര പരമ്പരയ്ക്ക് 18നാണ് തുടക്കം. 16 അംഗ ടീമിൽ മലയാളിതാരം സഞ്ജു സാംസണും ഇടംപിടിച്ചിരുന്നു.
ഐപിഎല്ലിനുശേഷം രാഹുൽ ആദ്യമായാണ് കളിക്കാൻ ഇറങ്ങുന്നത്. നിലവിൽ ടീമിന്റെ ഉപനായകനായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്-ലിയും ഉൾപ്പെടെയുള്ള താരങ്ങൾ സിംബാബ്-വെക്കെതിരെ കളിക്കുന്നില്ല. അതിനിടെ പരിക്കേറ്റ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദർ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. കൗണ്ടിയിൽ ലങ്കാഷെറിനുവേണ്ടി കളിക്കുന്നതിനിടെയാണ് സുന്ദറിന് പരിക്കേറ്റത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..