മെല്‍ബണ്‍> ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിലേക്ക് ജഗജീവ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസ കാലം മുതല്‍ പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനം കെട്ടിപെടുക്കുന്നതിലും അതിന്റെ നേതൃനിരയിലും പ്രവര്‍ത്തിച്ച് പിന്നീട് അധ്യാപക സംഘടനാ നേതൃത്വത്തിലും ഇടതുപക്ഷ സംഘടന പ്രവര്‍ത്തനങ്ങളിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായി.
പ്രവാസിയായ ശേഷം കഴിഞ്ഞ 17 വര്‍ഷക്കാലമായി ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബനില്‍ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചുവരുന്നു. നവോദയ ബ്രിസ്‌ബന്‍ പ്രസിഡന്റായും സെന്‍ട്രല്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ പ്രസിഡന്റായി 3 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജ്വാല കള്‍ച്ചറല്‍ ആന്റ് ചാരിറ്റി ഓര്‍ഗനൈസേഷന്റെ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. പ്രവാസി മലയാളികള്‍ക്കിടയില്‍ നടത്തിയിട്ടുള്ള സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഒരു അംഗീകാരം കൂടിയായാണ് കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..