27 April Saturday

നിയമവിരുദ്ധ നിരീക്ഷണത്തിനു ചുമതലപ്പെടുത്തിയത് ആര്? കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം: സിപിഐ എം

സ്വന്തം ലേഖകന്‍Updated: Monday Jul 19, 2021

ന്യൂഡല്‍ഹി > ചാരവൃത്തിക്കുള്ള ഇസ്രയേലി  സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഇന്ത്യക്കാരെ നിയമവിരുദ്ധമായി നിരീക്ഷിക്കാന്‍  ആരാണ് ചുമതലപ്പെടുത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ രാജ്യാന്തര ചാരവൃത്തിസ്ഥാപനമായ എന്‍എസ്ഒയുടെ പെഗാസിസ് സോഫ്റ്റ്വെയര്‍ ഇന്ത്യ വാങ്ങിയിട്ടുണ്ടെന്ന വിവരം ആശങ്കജനകമാണ്. 'സര്‍ക്കാരുകളുടെ' അംഗീകാരത്തോടെ മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്ന് എന്‍എസ്ഒ വിശദീകരിക്കുന്നു. നിരവധി മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സ്മാര്‍ട്ട് ഫോണുകളില്‍ നുഴഞ്ഞുകയറി അവരെ നിരീക്ഷിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്‍എസ്ഒയുടെ ഇടപാടുകാരായ രാജ്യങ്ങളിലെ പൗരന്മാരെ നിരീക്ഷിച്ച 50,000ല്‍പരം സംഭവങ്ങളാണ് വെളിച്ചത്തായത്. റുവാണ്ട, മൊറോക്കോ, സൗദി അറേബ്യ, യുഎഇ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇക്കാര്യത്തില്‍ ഇന്ത്യയും വന്നിട്ടുള്ളത്.               

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍, സാമൂഹികപ്രവര്‍ത്തകര്‍, പ്രതിപക്ഷപാര്‍ടികളുടെ നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസ് എക്സിക്യൂട്ടീവുകള്‍ എന്നീ വിഭാഗങ്ങളിലെ നൂറുകണക്കിനു പേരുടെ ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടകരമായ ഈ ചാരസോഫ്റ്റ്വെയര്‍ ഇന്ത്യ  ഉപയോഗിക്കുന്നതായി വാട്ട്സ്ആപ്പ് വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിപിഐ എം രണ്ട് വര്‍ഷം മുമ്പ് പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്‍എസ്ഒയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നത് പൂര്‍ണമായും നിഷേധിക്കാതെ, 'നിയമവിരുദ്ധ നിരീക്ഷണം' നടക്കുന്നില്ലെന്ന് മാത്രമാണ് മോഡിസര്‍ക്കാര്‍ പ്രതികരിച്ചത്. സ്വന്തം പൗരന്മാര്‍ക്ക് എതിരായി മോഡിസര്‍ക്കാര്‍ എന്‍എസ്ഒയെ ഉപയോഗിക്കുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. എന്‍എസ്ഒയുമായുള്ള ബന്ധം എന്താണെന്നും ഇതിന്റെ വ്യവസ്ഥകള്‍ എന്താണെന്നും എത്രമാത്രം പൊതുപണം ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും മോഡിസര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്.

ചാരവൃത്തിക്കുള്ള സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് സ്മാര്‍ട്ട്ഫോണുകള്‍ സര്‍ക്കാര്‍ ഹാക്ക്ചെയ്താലും ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. സ്വകാര്യതസംരക്ഷിക്കാനുള്ള അവകാശം മൗലികമാണെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് നിയമനിര്‍മാണം നടത്തുന്നതില്‍നിന്ന് മോഡിസര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സ്മാര്‍ട്ട്ഫോണുകളും കംപ്യൂട്ടറുകളും ഹാക്ക്ചെയ്തത് പുറത്തുവന്നിട്ടുണ്ട്. ഇതുവഴി ഡിജിറ്റല്‍ തെളിവുകള്‍ കെട്ടിച്ചമച്ച്, കിരാതനിയമങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്റ്റുകള്‍ നടക്കുന്നു.

ഫാസിസ്റ്റ് സ്വഭാവത്തോടെയുള്ള  ഈ അമിതാധികാരപ്രയോഗം അംഗീകരിക്കാന്‍ കഴിയില്ല.  'നിരീക്ഷിക്കുക, കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കുക, അറസ്റ്റുചെയ്യുക' എന്ന രീതിയില്‍ ബിജെപി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനം ഭരണഘടനവിരുദ്ധമാണ്--പിബി പ്രസ്താവനയില്‍ പറഞ്ഞു.


വാട്സാപ്‌ അന്നേ വെളിപ്പെടുത്തി
ഇന്ത്യയിൽ മാധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, പ്രതിപക്ഷപാർടികളുടെ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ്‌ എക്‌സിക്യൂട്ടീവുകൾ എന്നീ വിഭാഗങ്ങളിലെ നൂറുകണക്കിനു പേരുടെ ഫോൺ ചോർത്തിയിട്ടുണ്ടെന്നാണ്‌ റിപ്പോർട്ട്‌. വാട്സാപ്‌ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സിപിഐ എം രണ്ട്‌ വർഷംമുമ്പ്‌ പാർലമെന്റിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എൻഎസ്‌ഒ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്‌ പൂർണമായും നിഷേധിക്കാതെ, ‘നിയമവിരുദ്ധ നിരീക്ഷണം’ നടക്കുന്നില്ലെന്ന്‌ മാത്രമാണ്‌ സർക്കാർ അന്ന്‌ പ്രതികരിച്ചത്‌. സ്വന്തം പൗരർക്കെതിരെ മോഡിസർക്കാർ എൻഎസ്‌ഒയെ ഉപയോഗിക്കുന്നുവെന്ന്‌ ഇപ്പോൾ വ്യക്തമായി. എൻഎസ്‌ഒയുമായുള്ള ബന്ധം എന്താണെന്നും വ്യവസ്ഥകളെന്താണെന്നും എത്ര പൊതുപണം ഇതിന്‌ ഉപയോഗിച്ചിട്ടുണ്ടെന്നും വിശദീകരിക്കണം.

ചാരവൃത്തിക്കുള്ള സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്‌ ഫോണുകൾ സർക്കാർ ഹാക്ക്‌ചെയ്‌താലും ഇന്ത്യയിൽ നിയമവിരുദ്ധമാണ്‌. സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം മൗലികമാണെന്ന്‌ സുപ്രീംകോടതി ആവർത്തിച്ച്‌ ഉറപ്പിച്ചിട്ടുണ്ട്‌. ഇതുസംബന്ധിച്ച്‌ നിയമനിർമാണം നടത്തുന്നതിൽനിന്ന്‌ മോഡിസർക്കാർ ഒഴിഞ്ഞുമാറുകയാണ്‌. മനുഷ്യാവകാശ പ്രവർത്തകരുടെ സ്‌മാർട്ട്‌ഫോണുകളും കംപ്യൂട്ടറുകളും ഹാക്ക്‌ചെയ്‌തത്‌ പുറത്തുവന്നിട്ടുണ്ട്‌. ഇതുവഴി ഡിജിറ്റൽ തെളിവുകൾ കെട്ടിച്ചമച്ച്‌, കിരാതനിയമങ്ങളുടെ അടിസ്ഥാനത്തിൽ അറസ്‌റ്റുകൾ നടക്കുന്നു.

ഫാസിസ്‌റ്റ്‌ സ്വഭാവത്തോടെയുള്ള ഈ അമിതാധികാരപ്രയോഗം അംഗീകരിക്കാൻ കഴിയില്ല. ‘നിരീക്ഷിക്കുക, കൃത്രിമ തെളിവുകൾ സൃഷ്ടിക്കുക, അറസ്‌റ്റുചെയ്യുക’ എന്ന രീതിയിൽ ബിജെപി സർക്കാർ നടത്തുന്ന പ്രവർത്തനം ഭരണഘടനാവിരുദ്ധമാണ്‌–-പിബി പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top