ഡെറാഡൂൺ
ജോഷിമഠിന് പുറമെ ചമോലി ജില്ലയിലെ ദേശീയപാത 58ലും ഭൂമിയില്‍ വിള്ളല്‍. തീർഥാടന കേന്ദ്രമായ ബദ്രിനാഥിലേക്കും ചൈന അതിർത്തിയിലെ അവസാന ഗ്രാമമായ മനയിലേക്കുമുള്ള ഒരേയൊരു പാതയിലാണ് വിവിധയിടങ്ങളിൽ വിള്ളലുള്ളത്. കഴിഞ്ഞ 20ന് ആരംഭിച്ച മഞ്ഞും മഴയും കാരണമാണ് വിള്ളലുണ്ടായതെന്ന് ജോഷിമഠിൽ പഠനത്തിന് നിയോഗിച്ച ശാസ്‌ത്രജ്ഞർ പറഞ്ഞു.
ചമോലി ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കും ഈ പാതയാണ് ഉപയോഗിക്കുന്നത്. മന, ബദ്രിനാഥ്, ഹേമകുണ്ഡ്, പാഖി, ഹേലാങ്, പാണ്ഡുകേശ്വർ, ജോഷിമഠ് എന്നിവിടങ്ങളിലേക്കും ഈ പാതയല്ലാതെ മറ്റ് വഴികളില്ല. ഈ വർഷാവസാനം ബദ്രിനാഥ് തീർഥാടനം ആരംഭിക്കുന്നതോടെ റോഡ് കൂടുതൽ അപകടത്തിലാകുമെന്നാണ് അധികൃതരുടെ ആശങ്ക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..