26 April Friday

മോഷണം ആരോപിച്ച്‌ ആൾക്കൂട്ട ആക്രമണം; തമിഴ്‌നാട്ടിൽ 10 വയസ്സുകാരിക്ക്‌ ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Thursday Nov 17, 2022

ചെന്നെ> ക്ഷേത്രത്തിൽ മോഷണം നടത്തിയെന്ന് ആരോപിച്ച്‌ തമിഴ്‌നാട്ടിൽ ആൾക്കൂട്ട ആക്രമണത്തിനിരയായ 10 വയസ്സുകാരി മരിച്ചു. കടലൂർ സ്വദേശിനി കർപ്പകാംബികയാണ് മരിച്ചത്. തിങ്കളാഴ്ച പകലാണ്‌ സംഭവം. ക്ഷേത്ര ദർശനം കഴിഞ്ഞ്‌ ഓട്ടോയിൽ മടങ്ങുമ്പോൾ പുതുക്കോട്ട മച്ചുവടിയിൽവച്ച് ഒരുസംഘം തടഞ്ഞുനിർത്തി കുടുംബത്തെ ഒന്നടങ്കം മർദിക്കുകയായിരുന്നു.  

കർപ്പകാംബികയുടെ അച്ഛൻ സത്യനാരായണ സ്വാമി (48), അമ്മ ലില്ലി പുഷ്പ (38), മൂന്ന് സഹോദരന്മാർ എന്നിവർക്കും മർദനമേറ്റു. ഇവർ മോഷണശേഷം ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. അക്രമത്തിന്റെ വീഡിയോ വാട്‌സാപ്‌ വഴി പ്രചരിപ്പിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ കുടുംബത്തെ പൊലീസ്‌ എത്തിയാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌.  ഗണേഷ് നഗർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ കുട്ടി മരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top