ചെന്നൈ> പ്രണയ വിവാഹിതരായ നവദമ്പതികളെ സഹോദരൻ വിരുന്നിന് വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തി. തഞ്ചാവൂർ ജില്ലയിലെ കുംഭകോണത്ത് തിങ്കൾ വൈകിട്ടാണ് സംഭവം. ശരണ്യ (24), ഭർത്താവ് മോഹൻ (31) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ശരണ്യയുടെ സഹോദരൻ ശക്തിവേൽ (31), സുഹൃത്ത് രഞ്‌ജിത്ത് (28) എന്നിവരെ അറസ്‌റ്റ് ചെയ്‌തതായി തഞ്ചാവൂർ പൊലീസ് സൂപ്രണ്ട് ജി രവലിപ്രിയ അറിയിച്ചു.
ദളിത് വിഭാഗത്തിൽപ്പെട്ട ശരണ്യ അഞ്ച് മാസത്തെ പ്രണയത്തിനൊടുവിൽ ഇരുവീട്ടുകാരുടെയും എതിർപ്പ് അവഗണിച്ചാണ് നായ്ക്കർ ജാതിയിൽപ്പെട്ട മോഹനെ വിവാഹം കഴിച്ചത്. സഹോദരന്റെ സുഹൃത്തായ രഞ്‌ജിത്തിനെ വിവാഹം കഴിക്കണമെന്ന വീട്ടുകാരുടെ നിർദേശം യുവതി തള്ളിയിരുന്നു. തുടർന്ന് ഇരുവരേയും വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചശേഷം സഹോദരനും സുഹൃത്തും ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..