ലഖ്‌നൗ
ഉത്തർപ്രദേശിൽ വസ്‌തു തർക്കത്തിന്റെ പേരിൽ പത്തുവയസ്സുകാരനായ ദളിത് ബാലനെ സവർണർ കൊന്ന് കെട്ടിത്തൂക്കിയെന്ന് പരാതിപ്പെട്ട് കുടുംബം. ബദൗൻ ജില്ലയിലെ ഇസ്ലാംനഗറിൽ തർക്ക വസ്‌തുവിൽ കളിച്ചുകൊണ്ടിരുന്ന മൂന്നാം ക്ലാസുകാരനായ ഗുർജീതിനെ ചൊവ്വാഴ്‌ചയാണ് കാണാതായത്. സവർണ കുടുംബത്തിലെ മൂന്നു പുരുഷൻമാർ ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. ഞായറാഴ്‌ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് സവർണരുടെ പേരുൾപ്പെടുത്തി കുട്ടിയുടെ മുത്തച്ഛൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. എന്നാൽ, കഴുത്തു ഞെരിച്ചുകൊന്നതിന്റെ പാടുകളോ പരിക്കോ മൃതദേഹത്തിൽ ഇല്ലെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി കുട്ടിയുടെ ആന്തരികാവയവങ്ങൾ സംരക്ഷിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..