ന്യൂഡൽഹി
കിഴക്കൻ ലഡാക്കിലെ രൂക്ഷമായ ഏറ്റുമുട്ടലിനു പിന്നാലെ അരുണാചൽ പ്രദേശ് അതിര്‍ത്തിയില്‍ ചൈന പുതിയ ഗ്രാമം നിര്‍മിക്കുന്നതായി ആരോപണം. അപ്പർ സുബാൻസിരി ജില്ലയിൽ സാരി ചു നദിക്കരയിലെ അതിര്‍ത്തിയില്‍ ഗ്രാമം നിര്‍മിക്കുന്നതായി എന്‍ഡി ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്ലാനറ്റ് ലാബ്‌സ് ഐഎൻസി എടുത്ത ഉപഗ്രഹചിത്രവും പുറത്തുവിട്ടിട്ടുണ്ട്. പതിറ്റാണ്ടുകളായി ഇന്ത്യ ചൈന തമ്മിൽ അതിർത്തി തർക്കം നിലനില്ക്കുന്ന മേഖലയാണിത്. ഒരു വർഷത്തിനിടെയാണ് നിർമാണം നടന്നതെന്ന് കരുതുന്നു.
അതിർത്തി മേഖലകളിൽ ചൈന നിർമാണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..