ന്യൂഡൽഹി > ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിക്കും മുരളീമനോഹർ ജോഷിക്കും അയോധ്യയിലെ ഭൂമിപൂജ ചടങ്ങിലേക്ക് ഫോണിലൂടെയുള്ള ക്ഷണംമാത്രം. അഞ്ചിനുള്ള ചടങ്ങിലേക്ക് ഇവരെ ക്ഷണിക്കാത്തത് മാധ്യമവാര്‍ത്തയായതോടെയാണ് ഫോണിൽ ക്ഷണിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചത്.
ഇരുവരും വീഡിയോ കോൺഫറന്‍സിലൂടെയാകും ചടങ്ങില്‍ പങ്കെടുക്കുകയെന്ന് സൂചനയുണ്ട്.മുൻ കേന്ദ്രമന്ത്രി ഉമാഭാരതി, ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺസിങ് തുടങ്ങിയവർക്ക് നേരത്തേ ക്ഷണം ലഭിച്ചിരുന്നു. ബാബ്‌റി മസ്‌ജിദ് തകർത്ത ഗൂഢാലോചനക്കേസിൽ പ്രതികളായ അദ്വാനിയും ജോഷിയും കഴിഞ്ഞ ആഴ്‌ച ലഖ്‌നൗ സിബിഐ പ്രത്യേക കോടതിമുമ്പാകെ ഹാജരായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..