കൊച്ചി > വാഹനത്തിനുമുന്നിൽ ചാടി ചില്ലിൽ ഇടിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാവ് സോണി ജോർജ് പനന്താനം പ്രതിപക്ഷനേതാവ് വി ഡി സതീശന്റെയും ഹൈബി ഈഡൻ എംപിയുടെയും വിശ്വസ്‌തൻ. നേതാക്കളുമായുള്ള അടുത്തബന്ധവും ക്രിമിനൽപ്രവൃത്തികളിലൂടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുള്ള കഴിവുമാണ് കൊച്ചിക്ക് പുറത്തുള്ളയാളായിട്ടും നഗരത്തിലെ യൂത്ത് കോൺഗ്രസ് ഭാരവാഹിയാകാൻ കാരണം.
കാക്കനാട് മുഖ്യമന്ത്രിയെ ആക്രമിക്കാൻ തൃക്കാക്കരയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ ഒഴിവാക്കി എറണാകുളം ബ്ലോക്ക് ജനറൽ സെക്രട്ടറിയായ സോണി പനന്താനത്തെ ചുമതലപ്പെടുത്തിയത് ഇയാൾ ഏതു കുറ്റകൃത്യവും ചെയ്യുമെന്നതുകൊണ്ടുതന്നെ. നേതൃത്വം പ്രത്യേക താൽപ്പര്യമെടുത്താണ് ഇയാളെ രംഗത്തിറക്കിയതെന്നാണ് സൂചന.
ഇതിനുപിന്നിലെ ഗൂഢാലോചന പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊച്ചി നഗരത്തിൽ വാടകയ്‌ക്ക് താമസിക്കുകയാണ് കോതമംഗലം ചേലാട് സ്വദേശിയായ സോണി. 2019ൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെ എഫ്‌ബി കുറിപ്പിട്ടതിന് സസ്‌പെൻഷനിലായ ഇയാൾ, രണ്ടുവർഷത്തിനുള്ളിൽ ബ്ലോക്ക് ജനറൽ സെക്രട്ടറിയായത് ചില നേതാക്കളുമായുള്ള അടുപ്പത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..