27 April Saturday

സുബൈര്‍ വധം: പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday May 3, 2022

പാലക്കാട് > എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ്‌ സുബൈർ വധക്കേസിൽ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ​ഗൂഢാലോചനയിൽ പങ്കെടുത്ത ഇരട്ടക്കുളം സ്വദേശി വിഷ്ണുപ്രസാദ്‌(23), കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹകും അട്ടപ്പള്ളം സ്വദേശിയുമായ മനു(മൊണ്ടി മനു -31) എന്നിവരെയാണ് പൊലീസ് കസ്റ്റ‍ഡിയിൽ വാങ്ങുക.

ഇതിനായി അടുത്ത ​ദിവസം പൊലീസ് കോടതിയിൽ അപേക്ഷ നൽകും. ​ഗൂഢാലോചനയിൽ കൂടുതൽപേർ പങ്കെടുത്തിട്ടുണ്ടോ എന്നറിയാൻ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്ത എലപ്പുള്ളി വടക്കോട് കള്ളിമുള്ളി രമേഷ്(41), എടുപ്പുകുളം എൻ വി ചള്ള ആറുമുഖൻ(37), മരുതറോഡ് ആലമ്പള്ളം ശരവണൻ(33) എന്നിവർ റിമാൻഡിലാണ്. ആവശ്യമെങ്കിൽ ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. എല്ലാ പ്രതികളെയും ചിറ്റൂർ സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി എസ് ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് കേസ്‌ അന്വേഷണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top