തിരുവനന്തപുരം
കോൺഗ്രസ് വിട്ട കെപിസിസി സെക്രട്ടറി സോളമൻ അലക്സ് സിപിഐ എമ്മിനൊപ്പം. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുകയും സാധാരണക്കാരുടെ ജീവൽപ്രശ്‌നങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യുന്ന സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് സോളമൻ അലക്‌സ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ കോൺഗ്രസിനെ വരുതിയിലാക്കാൻ ഒരു വിഭാഗം നേതാക്കൾ തീവ്രനീക്കം നടത്തുകയാണ്. അവർക്ക് ഏറാൻമൂളുന്നവർക്കുമാത്രമേ സ്ഥാനമുള്ളൂ. പാർടി നശിച്ചാലും ഗ്രൂപ്പ് താൽപ്പര്യങ്ങൾ സംരക്ഷിച്ചാൽ മതിയെന്നാണ് നിലപാട്. ജനങ്ങളുമായി ബന്ധമില്ലാത്ത കാലഹരണപ്പെട്ട പാർടിയായി കോൺഗ്രസ് മാറി. വാർത്താ സമ്മേളനശേഷം എ കെ ജി സെന്ററിലെത്തിയ സോളമൻ അലക്സിനെ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ സ്വീകരിച്ചു. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയെയും സന്ദർശിച്ചു.
സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റുകൂടിയായിരുന്ന സോളമൻ വ്യാഴാഴ്‌ച ഈ പദവിയും രാജിവച്ചിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..