ആലപ്പുഴ> അഞ്ചുവയസുകാരി ബാലികയെ ലൈംഗികാതിക്രമത്തിനിരയാക്കിയ അമ്പത്തഞ്ചുകാരന് 20 വർഷം കഠിന തടവും പിഴയും. മുതുകുളം വില്ലേജിൽ കാടാമ്പള്ളിൽ കിഴക്കതിൽ മുരളി എന്നു വിളിക്കുന്ന മുരളീധരനെയാണ് ആലപ്പുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്‌ജ് ആഷ് കെ ബാൽ ശിക്ഷിച്ചത്.
കനകക്കുന്നു പോലീസ് 2020ൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് ശിക്ഷ. അഞ്ചു വയസുകാരിയായ പെൺകുട്ടി കളിക്കാൻ പോയ സ്ഥലത്ത് വീട് അറ്റകുറ്റപ്പണി നടക്കുന്നുണ്ടായിരുന്നു. യാദൃശ്ചികമായി കയറി ചെന്ന കുട്ടിയുടെ അമ്മ കുട്ടിയെ പീഡിപ്പിക്കുന്നത് കാണുകയും ബോധരഹിതയാകുകയും ചെയ്‌തു. അവർ ആശുപതിയിൽ ചികിത്സ തേടിയതിനു പിന്നാലെയാണ് പരാതി നൽകിയത്.
പ്രതിക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുകയിൽ 40000 രൂപ കുട്ടിക്ക് നൽകാനും ഉത്തരവുണ്ട്. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷം കൂടുതൽ തടവുശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സീമ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..