26 April Friday
കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം

വിചാരണ അന്തിമ ഘട്ടത്തില്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021
മാനന്തവാടി
കണ്ടത്തുവയൽ ഇരട്ടക്കൊലപാതക കേസ് വിചാരണ അന്തിമ ഘട്ടത്തിലേക്ക്.   വെള്ളമുണ്ട കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ (26), ഭാര്യ ഫാത്തിമ(19) എന്നിവരാണ്‌  കൊല്ലപ്പെട്ടത്. 2018 ജൂലൈ ആറിനായിരുന്നു കൊലപാതകം. തൊട്ടിൽപ്പാലം സ്വദേശി കലുങ്ങോട്ടുമ്മൽ മരുതോറയിൽ വിശ്വൻ എന്ന വിശ്വനാഥനാണ് കേസിലെ പ്രതി.  മൂന്നോ നാലോ ദിവസത്തെ വിചാരണയോടെ കേസിലെ മുഴുവൻ സാക്ഷികളുടെയും വിചാരണ നടപടി പൂർത്തിയാവും.  
  വിചാരണക്കായി ഇനി അവശേഷിക്കുന്നത്‌ അന്വേഷണ ചുമതലയുണ്ടായിരുന്ന മാനന്തവാടി ഡിവൈഎസ്‌പി കെ ദേവസ്യ മാത്രമാണ്‌.  കേസിൽ 72 സാക്ഷികളാണുണ്ടായിരുന്നത്.  ഇതിൽ 45 ഓളം പേരെ മാത്രമാണ് വിസ്താരത്തിനായി തെരഞ്ഞെടുത്തത്. മോഷണ ഉദ്ദേശ്യത്തോടെ ദമ്പതികളെ കൊലപ്പെടുത്തി പത്ത് പവനോളം സ്വർണാഭരണമായിരുന്നു പ്രതി കവർന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top