ബത്തേരി
ഓടപ്പള്ളത്ത് കാട്ടാനകൾ ഭീതിവിതച്ചു. ബുധൻ രാത്രിയാണ് കാട്ടാനകൾ നാട്ടിലിറങ്ങിയത്. മതിലും ഗെയിറ്റുകളും തകർത്ത് വീട്ടുമുറ്റങ്ങളിൽ വരെ കാട്ടാനകളെത്തിയത് പ്രദേശവാസികളെ ഭീതിയിലാക്കി. കൃഷി നാശിപ്പിച്ച കാട്ടാനകൾ പറമ്പിലെ മാവുകളും പ്ലാവുകളും പിടിച്ചുകുലുക്കി മാമ്പഴങ്ങളും ചക്കയും വീഴ്‌ത്തി തിന്നാണ് സ്ഥലംവിട്ടത്. ഉഴുത്തേൽ മധു, ഗൗരിശങ്കരത്തിൽ ഗിരീഷ്, ബാബു എന്നിവരുടെ വീട്ടുമുറ്റങ്ങളിലാണ് കാട്ടാനകളെത്തിയത്. ഇവരുടെ പറമ്പുകളിലെ തെങ്ങും വാഴയും ഉൾപ്പെടെയുള്ള കൃഷികളാണ് നശിച്ചത്. കല്ലൂരിൽ രാജീവ്‌ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ പൊളിച്ച് കോമ്പൗണ്ടിൽ കടന്നും കാട്ടാന നാശം വരുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..