ഗൂഡല്ലൂർ
താലൂക്കിൽ കാട്ടാന വീടുകളിൽ കയറി നാശംവരുത്തി. അടുക്കളയിൽ കടന്ന് ഭക്ഷ്യവസ്തുക്കളും വലിച്ച് പുറത്തിട്ടു. പുളിയംപാറ കത്തിരിത്തോട് പ്രേമാത്ത, മുരുഗദാസ് എന്നിവരുടെ വീടാണ് ബുധൻ രാത്രി എത്തിയ കാട്ടാനകൾ കേടുവരുത്തിയത്. പകൽ പ്രദേശത്ത് കാട്ടാനയെ കണ്ടതോടെ വീട്ടുകാർ സ്വന്തക്കാരുടെ വീടുകളിലേക്ക് മാറിയതിനാൽ ആളപായമുണ്ടായില്ല. വാതിലുകളും ചുമരുകളും പൊളിച്ച് ഉള്ളിൽ കയറിയ കാട്ടാനകൾ ഫർണിച്ചറുകൾ ഉൾപ്പെടെ നശിപ്പിച്ചു. പ്രദേശത്ത് കാട്ടാന ഇറങ്ങിയ വിവരം പകൽ അറിഞ്ഞിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..