പുൽപ്പള്ളി
വേളാങ്കണ്ണി തീർഥാടനത്തിനുപോയ മുള്ളൻകൊല്ലി മരക്കടവ് കണികുളം ജോസിന്റെ മരണം നാടിനെ ദുഃഖത്തിലാഴ്‌ത്തി. തീർഥാടനം കഴിഞ്ഞ് തിരികെ വരുമ്പോൾ ഊട്ടി–-േകായമ്പത്തൂർ പാതയിലെ കല്ലാറിൽ ഇവർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. ചൊവ്വാഴ്ചയായിരുന്നു തീർഥാടക സംഘം പുൽപ്പള്ളിയിൽനിന്ന് വേളാങ്കണ്ണിക്ക് പുറപ്പെട്ടത്.
മകൻ ജോബിഷിനും ചെറുമകൾ അനാമികയ്‌ക്കും ബന്ധുക്കൾക്കുമൊപ്പമായിരുന്നു ജോസിന്റെ യാത്ര. വ്യാഴം പുലർച്ചെ വേളാങ്കണ്ണിയിൽനിന്ന് യാത്ര തിരിച്ചതായിരുന്നു. ജോബിഷ് ആണ് കാർ ഓടിച്ചിരുന്നത്. കല്ലാറിൽ എത്തിയപ്പോൾ നിയന്ത്രണംവിട്ട് കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. ജോസ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ദിന്നശേഷിക്കാരനായ ജോസ് തയ്യൽ പണി ചെയ്തും ലോട്ടറി വിറ്റുമാണ് കുടുംബം പുലർത്തിയിരുന്നത്. ഗായകനായിരുന്നു. ഗാനമേളകളിൽ പാടുകയും കീ ബോർഡ് വായിക്കുകയും ചെയ്യുമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..