ബത്തേരി
ജപ്തി ഭീഷണിമൂലം അഭിഭാഷകനായ എം വി ടോമി ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടോമിയുടെ ഭാര്യ പുഷ്‌പ മുഖ്യമന്ത്രിക്ക് കത്തയച്ചു. ബാങ്ക് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ഭാഗത്തുനിന്ന് ഉണ്ടായ ദുരനുഭവമാണ് ഭർത്താവിന്റെ ആത്മഹത്യയിലെത്തിച്ചതെന്ന് കത്തിൽ പറഞ്ഞു.
വായ്‌പ തിരിച്ചടയ്‌ക്കാൻ തയ്യാറായിരുന്നിട്ടും അനുകൂല സമീപനം ഉണ്ടായില്ല. പുൽപ്പള്ളി എസ്‌ഐയും സംഭവത്തിൽ കുറ്റക്കാരാണ്. ജപ്‌തി നടപ്പാക്കാനെന്ന പേരിൽ ഉദ്യോഗസ്ഥർ അതിക്രമം കാട്ടിയതായും പരാതിയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..