തൃശൂർ
വേദിയിൽ തൃശൂർ കലക്ടർ ഹരിത വി കുമാറിന്റെ നേതൃത്വത്തിൽ മങ്കമാർ പാട്ടിനൊപ്പം ചുവടുവച്ചു. വിധി വന്നപ്പോൾ കലക്ടറുടെ ടീമിന് ഒന്നാംസ്ഥാനം. തേക്കിൻകാട് മൈതാനിയിൽ നടന്ന തിരുവാതിരക്കളി മത്സരത്തിലാണ് ഒന്നാം സ്ഥാനം നേടിയത്.
ഇഞ്ചോടിഞ്ച് മത്സരം നടന്ന തിരുവാതിരക്കളിയിൽ രണ്ടാംസ്ഥാനം തൃശൂരിലെ ഒന്നാം വിഭാഗം ടീമും കണ്ണൂരും പങ്കിട്ടു. എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഓരോ ടീമും ഒന്നിനൊന്ന് മികച്ചതായി. സിനിമ–സീരിയൽ താരം രമാദേവി, കലാക്ഷേത്ര പ്രസന്ന, ആർഎൽവി മിഷ എന്നിവരായിരുന്നു വിധികർത്താക്കൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..