വരന്തരപ്പിള്ളി
ചിമ്മിണി ഡാമിന്റെ നാല് ഷട്ടറുകളിൽ ഒന്നിൽ വെള്ളത്തിൽ ഒഴുകിവന്ന മരം കുടുങ്ങി. തിങ്കളാഴ്ച രണ്ടാം വട്ടം ഷട്ടറുകൾ ഉയർത്തുന്നതിനിടെ പകൽ രണ്ടിനാണ് സംഭവം. ഇതോടെ നാല് ഷട്ടറുകളിൽ ഒന്ന് നിർദിഷ്ട അളവിൽ ഉയർത്താനായില്ല. രണ്ട് മണിക്കൂറിന് ശേഷം പുതുക്കാട്ടുനിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മരം നീക്കിയത്. അഗ്നി രക്ഷാ സേനാംഗങ്ങൾ കയറിൽ സംഭരണിയിലിറങ്ങിയാണ് മരം നീക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..