ഇരിങ്ങാലക്കുട
ഗവ. ജനറലാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ യുവതി സുരക്ഷാജീവനക്കാരിയെ മർദിച്ചു. ബുധൻ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഓർത്തോ ഡോക്ടറെ തിരക്കിയ യുവതി ഡോക്ടറില്ലെന്നറിഞ്ഞതോടെ ബഹളംവച്ച് ഡ്യൂട്ടി ഡോക്ടറെ കൈയേറ്റം ചെയ്യാനൊരുങ്ങി. ഹൗസ് സർജന്റെ തിരിച്ചറിയൽ കാർഡ് നശിപ്പിച്ചു. പിടിച്ചു മാറ്റാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരിയെ മർദിച്ചു. പൊലീസെത്തി യാണ് ഇവരെ നീക്കിയത്. കരുവന്നൂർ സ്വദേശിയായ യുവതിക്ക് മാനസികപ്രശ്നങ്ങളുള്ളതായി പൊലീസ് പറഞ്ഞു. പിങ്ക് പൊലീസ് യുവതിയെ വീട്ടിലെത്തിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ഡോക്ടർമാരും ജീവനക്കാരും പ്രകടനം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..