തിരുവില്വാമല
പുനർജനി നൂഴാനെത്തിയ 10 പേരെയും കാണാനെത്തിയ ഒരു വയോധികയെയും കടന്നലുകൾ കുത്തിപ്പരിക്കേൽപ്പിച്ചു. പുനർജനി മലയുടെ മുകളിൽ സീതാർക്കുണ്ടിന് സമീപത്ത് പോയിരുന്നവർക്കാണ് കുത്തേറ്റത്. കുത്തേറ്റവർ പ്രാണരക്ഷാർഥം വയോധികയുടെ അടുത്തെത്തിയപ്പോഴാണ് വയോധികയെയും കുത്തിയത്. മണിമല സ്വദേശിനി ചന്ദ്രിക , കുന്നംകുളം സ്വദേശികളായ രാജേഷ് , രഞ്ജീഷ് , വിബീഷ് , വിഷ്ണു , അജീഷ് , ജിതേഷ്, കൊടുങ്ങല്ലൂർ സ്വദേശികളായ വിജയ കൃഷ്ണൻ, ബൈജു, സുമേഷ് , സഞ്ജീവൻ എന്നിവരെയാണ് കടന്നൽ കൂട്ടം ആക്രമിച്ചത്. ഉടുമുണ്ട് കൊണ്ട് ശരീരം മുഴുവൻ പുതച്ചു കൊണ്ടാണ് ഇവർ കടന്നൽ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. കൂടാതെ മലയുടെ മുകളിൽ നിന്ന സന്നദ്ധപ്രവർത്തകർ പുല്ല് കത്തിച്ച് പുകച്ചും കടന്നലുകളെ തുരത്തി. പഴയന്നൂർ പൊലീസ്, വനപാലകർ, സന്നദ്ധപ്രവർത്തകർ, അഗ്നിശമനസേനാവിഭാഗം തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..