തൃശൂർ
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയും നാല് യുവതികളെയും ഒഡീഷയിൽനിന്ന് കേരളത്തിലേക്ക് കടത്തിയ കേസിലെ പ്രതി ഒഡീഷ റായഗഡ സ്വദേശി അർജുൻ കിലക (24)യുടെ ജാമ്യാപേക്ഷ തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി എൻ വിനോദ് തള്ളി. കഴിഞ്ഞമാസം പത്തിനാണ് കേസിനാസ്പദമായ സംഭവം. ധൻബാദ് -ആലപ്പി എക്സ്പ്രസ് ട്രെയിനിൽ തൃശൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയ അഞ്ച് പെൺകുട്ടികളെയും യുവാവിനെയും സംശയാസ്പദമായ രീതിയിൽ കണ്ട റെയിൽവേ ചൈൽഡ് ഹെൽപ്പ് ഡെസ്ക് കോ–- ഓർഡിനേറ്റർ അഖിലയാണ് പിടികൂടിയത്. ആധാർ കാർഡ് പരിശോധിച്ചപ്പോൾ പെൺകട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് മനസ്സിലായി. കോ ഓർഡിനേറ്റർ അറിയിച്ചതിനെത്തുടർന്ന് തൃശൂർ റെയിൽവേ എസ്‌ഐ കെ സി രതീഷ് കേസെടുക്കുകയായിരുന്നു. പെൺകുട്ടികളെ സുരക്ഷിത സ്ഥാപനത്തിലേക്ക് മാറ്റി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ ഡി ബാബു ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..