വിളപ്പിൽ
പ്രമേഹരോഗം തകർത്തതാണ് സുകുവിന്റെ സ്വപ്‌നങ്ങൾ. സെ ക്യൂരിറ്റി ജോലിചെയ്ത് കുടുംബം പോറ്റിയിരുന്ന പേയാട് മിണ്ണംകോട് ശിവകത്തിൽ വാടകയ്ക്ക് താമസിക്കുന്ന സുകുവിന് ഇന്ന് കിടക്കയിൽനിന്ന് പരസഹായമില്ലാതെ അനങ്ങാനാകുന്നില്ല.
ആറുവർഷംമുമ്പ് കാലിലെ പൊള്ളലേറ്റതുപോലെയുള്ള പാട് പരിശോധിച്ചതോടെയാണ് 59കാരന് പ്രമേഹബാധ ഗുരുതരമായി കാൽ പഴുത്തതാണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. ഇടതുകാലിൽ പഴുപ്പ് പടർന്നതോടെ ആദ്യം രണ്ടു വിരലും പിന്നീട് ഇടതുകാൽ മുട്ടിനു താഴെവച്ചും മുറിച്ചുമാറ്റേണ്ടിവന്നു. ചികിത്സ നടക്കുമ്പോൾ ഹൃദയാഘാതവും വന്നു. ഇതിന്‌ശേഷം ജോലിക്ക് പോകാനായില്ല. നല്ലവരായ നാട്ടുകാരുടെയും ചില ബന്ധുക്കളുടെയും സഹായംകൊണ്ടാണ് ഭാര്യ തുളസിയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം പട്ടിണിയില്ലാതെ ജീവിക്കുന്നത്.
നിലവിൽ വലതുകാലിലും പഴുപ്പ് പടർന്നുകയറുകയാണ്. കുടുംബത്തിന്റെ ആകെ വരുമാനം തുളസി വീട്ടുജോലിക്ക് പോകുന്നത് മാത്രമാണ്. മരുന്നിനു മാത്രം പതിനായിരം രൂപയ്ക്ക് മുകളിൽ ചെലവാകും. പഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ഉപകരണം വാങ്ങിയ കടവും തീർന്നിട്ടില്ല. വീട്ടുവാടക, നിത്യ ചെലവ്, വൈദ്യുതി ബിൽ, ഭക്ഷണം ഇതെല്ലാം നടന്നുപോകണമെങ്കിൽ സുമനസ്സുകളുടെ സഹായം ആവശ്യമാണ്. ഇന്ത്യൻ ബാങ്ക് കാട്ടാക്കട ശാഖയിൽ സുകുവിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 6988497243. ഐഎഫ്എസ്‌സി: ഐഡിഐബി 000കെ254. ഫോൺ: 9961071670.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..