വഞ്ചിയൂർ
വിദേശത്തുനിന്നും എത്തിയ യുവാവിനെ ഭാര്യാപിതാവ് കുത്തിക്കൊന്നു. ടൈറ്റാനിയം വെട്ടുകാട്, ടി സി 90/1210, പുതുവിളാകം ഹൗസിൽ ലോറൻസിന്റെ മകൻ ലിജിൻ ലോറൻസ് (33 ) ആണ് ഭാര്യവീട്ടിൽ കൊല്ലപ്പെട്ടത്.
ഭാര്യാപിതാവ് നിക്കോളാസിനെ വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്‌ച രാത്രി ഒമ്പതോടെയാണ് സംഭവം. ആഗസ്‌ത് 2 ന് നാട്ടിൽ എത്തിയ ലിജിൻ കോവിഡ് നിരീക്ഷണത്തിലായിരുന്നു.
ഇയാളെ നിക്കോളാസ് വിളിച്ചു വരുത്തുകയായിരുന്നു. പ്രകോപനപരമായി സംസാരിച്ച നിക്കോളാസ് കത്തികൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിക്കോളാസിന്റെ ബന്ധുവും നിരവധി കേസിൽ പ്രതിയുമായ സന്തോഷും സഹായം നൽകിയതായി പൊലീസ് സംശയിക്കുന്നു. ഇയാളെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു കുടുംബവഴക്കാണ് കൊലപാതക കാരണമെന്ന് നാട്ടുകാർ പറയുന്നു. വിദേശത്തു കഴിയുമ്പോഴും സന്തോഷ് തന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായി ലിജിൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സന്തോഷും കസ്‌റ്റഡിയിലായതാണ് സൂചന.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വെട്ടുകാട് പള്ളിയിൽ സംസ്‌കരിച്ചു.
ഭാര്യ: നിഷ ഗോമസ്, മക്കൾ ആൻഡ്രിയ (6 വയസ്സ്), അമീലിയ (ഒരു വയസ്സ്).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..