തിരുവനന്തപുരം
പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായ ആറാട്ട് പദ്മതീർഥക്കുളത്തിൽ നടന്നു. ശംഖുംമുഖത്തേക്കുള്ള ആറാട്ട് ഘോഷയാത്രയും അറബിക്കടലിലെ ആറാട്ടും ഇത്തവണ മാറ്റി. ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ, എക്‌സിക്യൂട്ടീവ് ഓഫീസർ വി രതീശൻ, കവടിയാർ കൊട്ടാരത്തിലെ ഗൗരിലക്ഷ്മിബായി, ഗൗരി പാർവതിബായി, ആദിത്യവർമ എന്നിവർ എഴുന്നള്ളത്തിനെ അനുഗമിച്ചു. നവരാത്രി മണ്ഡപത്തിന് മുന്നിലുള്ള മണ്ഡപത്തിലാണ് വിഗ്രഹങ്ങൾക്ക് ആറാട്ട് നടന്നത്. തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, പെരിയനമ്പി തുടങ്ങിയവർ പൂജകൾക്ക് കാർമികത്വം വഹിച്ചു. ഞായറാഴ്ച ആറാട്ട് കലശം ഉണ്ടായിരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..