ചിറയിൻകീഴ്
കടയ്ക്കാവൂരിൽ വീട് ആക്രമിച്ച കേസിലെ പ്രതിയെ ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. തൊണ്ടലിൽ ദേവീക്ഷേത്രത്തിന് സമീപം വയലിൽ പുത്തൻ വീട്ടിൽ വിജേഷിനെയാണ് (25) അറസ്റ്റ് ചെയ്തത്. തെളിവെടുപ്പ് നടത്തിയ പ്രതിയെ ആറ്റിങ്ങൽ ജെഎഫ്എം സി മൂന്ന് കോടതിയിൽ ഹാജരാക്കി.
എട്ടിന് രാത്രി 10.30നാണ് സംഭവം. ചിറയിൻകീഴ് ആൽത്തറമൂട് കൃഷ്ണൻ കോവിലിന് സമീപം കാളിയൻവിളാകത്ത് വൈശാഖിന്റെ വീട്ടിലാണ് പ്രതിയുൾപ്പെടെ ആറംഗസംഘം ആയുധങ്ങളുമായി വീട് ആക്രമിച്ചത്. വധഭീഷണി മുഴക്കിയായിരുന്നു ആക്രമണം. ജനാലകളും മീറ്റർ ബോക്സും സ്കൂട്ടറും സൈക്കിളും അടിച്ചു തകർത്തു. ആക്രമണത്തിൽ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
സംഭവശേഷം കൊല്ലത്തെ ബന്ധുവീട്ടിൽ ഒളിവിലായിരുന്ന പ്രതിയെ എസ്ഐ വി എസ് വിനീഷ്, എഎസ്ഐ ദിലീപ്, ഷജീർ, എസ് സിപിഒ അഷീം, സന്തോഷ്, സന്തോഷ് ലാൽ, സിപിഒമാരായ സുനിൽരാജ്, സുധീർ, അനസ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..