തിരുവനന്തപുരം
ഭർത്താവിന്റെ പീഡനത്തെതുടർന്ന് ഒരാഴ്ചയോളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോവളം കരിങ്കുളം സ്വദേശിനി ജെസിയെ മഹിളാ അസോസിയേഷൻ നേതാക്കൾ വീട്ടിലെത്തി സന്ദർശിച്ചു.10 വർഷമായി ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കുകയായിരുന്നു ജെസി. പൊലീസ് കേസെടുത്തതോടെ പ്രതി റിമാൻഡിലാണ്. നടപടികൾക്കായി മഹിളാ അസോസിയേഷൻ നിരന്തരമായ ഇടപെട്ടിരുന്നു. ജെസിക്ക് തുടർജീവിതത്തിന് എല്ലാസഹായങ്ങളും ഉണ്ടാകുമെന്ന് അസോസിയേഷൻ ഉറപ്പ് നൽകി. സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കരിങ്കുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വനിതാ കൂട്ടായ്മയിൽ പങ്കെടുത്ത ശേഷമാണ് നേതാക്കൾ ജെസിയെ സന്ദർശിച്ചത്.
സംസ്ഥാന സെക്രട്ടറി സി എസ് സുജാത, പ്രസിഡന്റ് സൂസൻ കോടി, അഖിലേന്ത്യ കമ്മിറ്റി അംഗം എം ജി മീനാംബിക, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പുഷ്പലത, ജില്ലാ സെക്രട്ടറി അമ്പിളി, ശ്രീകുമാരി, ബീന എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..