വെഞ്ഞാറമൂട്
അനധികൃതമായി മദ്യവിൽപ്പന നടത്തിയ രണ്ട് പേരെ വാമനപുരം എക്‌സൈസ് പിടികൂടി. വെഞ്ഞാറമൂട് ജങ്‌ഷനിൽ മദ്യക്കച്ചവടം നടത്തിവന്ന ചേങ്കോട്ടുകോണം സ്വാമിയാർ മഠത്തിൽ ശിവകുമാറിനെയും കല്ലറ മുതുവിള നിശാഗന്ധി ജങ്‌ഷന് സമീപം വീട്ടിൽവച്ച് മദ്യവിൽപ്പന നടത്തിയ ഇന്ദിരയെയുമാണ് അറസ്റ്റ്‌ചെയ്‌തത്. വെഞ്ഞാറമൂട് ജങ്‌ഷനിലുള്ള ചൈത്രം ആർക്കേഡ് കോംപ്ലക്‌സിലെ മുറി കേന്ദ്രീകരിച്ചായിരുന്നു ശിവകുമാറിന്റെ വിൽപ്പന. പ്രതികളിൽനിന്നും 17 ലിറ്റർ മദ്യവും 3000 രൂപയും പിടിച്ചെടുത്തു. മുതുവിള ജങ്‌ഷനിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി അനധികൃത മദ്യവിൽപ്പനയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരിശോധന തുടരുമെന്നും വാമനപുരം പ്രദേശത്തെ പരാതികൾ 940069421, 0472-2837505 എന്നീ നമ്പറുകളിൽ അറിയിക്കാമെന്നും എക്സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ അറിയിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കുമാർ, ഹാഷിം, ദീപ്തി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..