കോവളം
പിഞ്ചുകുഞ്ഞിനെ ഇസ്തിരിപ്പെട്ടികൊണ്ട് ഗുരുതരമായി പൊള്ളലേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ. മുല്ലൂർ കുഴിവിളാകം കോളനിയിൽ അഗസ്റ്റി (31) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഇടതുകാലിന് പരിക്കേറ്റ ഒന്നര വയസ്സുകാരി ആശുപത്രിയിലാണ്. അഗസ്‌റ്റിൻ നേരത്തെ പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. കുഞ്ഞിന്റെ അമ്മൂമ്മയുടെ പരാതിയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.
ദിവസവും തന്റെ വീട്ടിൽ കൊണ്ടുവരാറുള്ള കുഞ്ഞിനെ നാലു ദിവസമായി കാണാനില്ലാത്തതു ശ്രദ്ധിച്ച അമ്മൂമ്മ തിങ്കളാഴ്ച മുല്ലൂരിലെ വീട്ടിൽ എത്തി. കുഞ്ഞിന്റെ കാലിലെ മുറിവ് ശ്രദ്ധയിൽപ്പെട്ട് അന്വേഷിച്ചപ്പോൾ അഞ്ചു വയസ്സുള്ള മൂത്തമകനാണ് വിവരം പറഞ്ഞത്. അമ്മൂമ്മ പൊലീസിൽ പരാതിപ്പെട്ടു. മൂത്ത കുഞ്ഞുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തതിലൂടെയാണ് കൃത്യം വെളിപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.
മദ്യപിച്ചുവന്ന പ്രതി ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെയാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. ചോദ്യമുണ്ടായാൽ കുറ്റംഏൽക്കാൻ മൂത്ത മകനോട് ഇയാൾ നിർബന്ധിച്ചതായും പൊലീസ് പറയുന്നു. കുറച്ചുനാൾ മുൻപ് കുഞ്ഞിന്റെ നെഞ്ചിലും പൊള്ളലേൽപ്പിച്ചതായി പറയപ്പെടുന്നു.
മൂന്നു വർഷം മുൻപ് മുല്ലൂരിൽ ഗാനമേളയ്‌ക്കിടെ സംഘർഷത്തിലാണ് അഗസ്‌റ്റിൻ പൊലീസിനെ ആക്രമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..