നെടുമങ്ങാട്
നാനാമേഖലയെയും സ്‌പർശിച്ച് നെടുമങ്ങാട് നഗരസഭാ ബജറ്റ്. അന്തർദേശീയ നിലവാരത്തിൽ സ്വിമ്മിങ്പൂൾ, ജനകീയ ഹോട്ടൽ, പൊതു ടോയ്‌ലറ്റുകൾ, ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രങ്ങൾ, ശുചിത്വ നഗരം, വനിതകൾക്ക് പെണ്ണാട്, വാട്ടർ കിയോസ്‌ക് തുടങ്ങിയവ ഇതിന്റെ ഭാഗമായി യാഥാര്‍ഥ്യമാകും. മുൻനീക്കിയിരിപ്പുള്‍പ്പെടെ 775805394 രൂപ വരവും 710633000 രൂപ ചെലവും 65172394 രൂപ മിച്ചവുമുള്ള ബജറ്റ് സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്നു. 2020-–-21വര്‍ഷത്തെ ബജറ്റ് വൈസ് ചെയർപേഴ്സൺ ലേഖാ വിക്രമൻ അവതരിപ്പിച്ചു .നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷനായി.
ഇടവഴികളും റോഡുകളും ഉൾപ്പെടെ ഗതാഗത യോഗ്യമാക്കുന്നതിനും ചെറു പാലങ്ങളുടെ നിർമാണത്തിനുമായി 8 .249 കോടി രൂപ നീക്കി വച്ചിട്ടുണ്ട് .നെടുമങ്ങാട് പനങ്ങോട്ടേലയിൽ നിർമാണം നടന്നു വരുന്ന സ്വിമ്മിങ് പൂൾ അന്തർ ദേശീയ നിലവാരത്തിൽ പൂർത്തിയാക്കാൻ 2 .86 കോടി രൂപ നീക്കിവച്ചു. മാർക്കറ്റിൽ നിർമാണം നടന്നുവരുന്ന അറവുശാല അത്യാധുനിക നിലവാരത്തിലാക്കാൻ 1 .15 കോടി രൂപയും മാറ്റി വച്ചിട്ടുണ്ട്. ശാന്തിതീരം ക്രിമിറ്റോറിയത്തിൽ ഒരു സമയം രണ്ടു പേരെ ദഹിപ്പിക്കുന്നതിനായി സൗകര്യം ഒരുക്കാൻ 41 .38 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട് . ഭവന രഹിതർക്കു വീട് നൽകുന്നതിനായി മൂന്ന് കോടി രൂപയും വകയിരുത്തി.
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട്, പഴകുറ്റി, മന്നൂർക്കോണം, പൂവത്തൂർ എന്നിവിടങ്ങളിൽ ജനകീയ ഹോട്ടലുകൾ ആരംഭിക്കും. പൊതു ടോയ്‌ലറ്റുകൾ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രങ്ങൾ എന്നിവ നിർമിക്കുന്നതിന് 41 ലക്ഷം രൂപയും 100 വനിതകൾക്ക് പെണ്ണാടുകൾ നൽകുന്നതിനായി 6 ലക്ഷം രൂപ യും കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ചന്തമുക്ക് എന്നിവിടങ്ങളിൽ വാട്ടർ എടിഎം സ്ഥാപിക്കുന്നതിന് ഒമ്പത് ലക്ഷം രൂപയും നീക്കി വച്ചിട്ടുണ്ട് .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..