27 April Saturday
സ്നേഹാലയത്തിന്റെ രണ്ടാം നില ഉദ്‌ഘാടനം ചെയ്‌തു

അവകാശബോധത്തിനൊപ്പം 
കരുണയും വേണം: ഐസക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

കോന്നി ഇഎംഎസ് സൊസൈറ്റി സ്നേഹാലയത്തിന്റെ രണ്ടാം നിലയുടെ പ്രവർത്തനം 
മുൻ ധന മന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു

 കോന്നി 

അവകാശബോധത്തിനൊപ്പം മനസ്സിൽ കരുണയും വേണമെന്ന്‌ മുൻ ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്‌ . കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി സ്നേഹാലയത്തിന്റെ രണ്ടാം നിലയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഐസക്‌. ആളുകളെ അവകാശങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്നവരാണ് ഞങ്ങൾ.  എന്നാൽ അവകാശം ചോദിക്കാൻ കഴിവില്ലാത്ത കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക്‌  വേണ്ടിയാണ് പാലിയേറ്റീവ് പ്രവർത്തനം ഏറ്റെടുക്കുന്നത്. അവകാശബോധത്തിനൊപ്പം മനസ്സിൽ കരുണയും വേണം. ഏതാനും മാസങ്ങൾക്ക് മുൻപ്  ഇവിടെയെത്തുമ്പോൾ മുകളിലത്തെ നിലയുടെ പണിപൂർത്തി ആയിട്ടില്ല.  കൃത്യതയോടും ആവേശത്തോടെയും നിശ്ചയദാർഢ്യത്തോടെയുമാണ്  ഉദയഭാനു, ശ്യാം ലാൽ, ഹർഷകുമാർ തുടങ്ങിയവർ നേതൃത്വം നൽകി പണി പൂർത്തികരിച്ചത്. ഇനിയുള്ള നാളുകളിൽ  ജില്ല സമ്പൂർണ്ണ പാലിയേറ്റീവ് ആയി മാറുമെന്നതിൽ യാതൊരു സംശയവുമില്ല ഐസക്‌ പറഞ്ഞു. രണ്ടാം നില കെട്ടിടം പണികഴിപ്പിച്ചു നൽകിയ കായംകുളം ഗോവിന്ദ മുട്ടം ഗ്യാലക്സി ഹോംസ്കൂൾ ചെയർമാൻ എൻ സുനിൽകുമാറിനെ പിആർപിസി രക്ഷാധികാരി കെ പി ഉദയഭാനു ആദരിച്ചു. സ്നേഹാലയത്തിന് അടുക്കള നിർമ്മിച്ച് നൽകിയ മല്ലേലി ശ്രീധരൻ നായർ, സ്നേഹാലയവുമായി സഹകരിച്ചു വരുന്ന
ബിലിവേഴ്സ് ചർച്ച ഹോസ്പിറ്റൽ മാനേജർ റവ. സജു തോമസ്, കെ ജെ തോമസ് (കണ്ണന്താനം), ഡി മനോഹരൻ (കോൺട്രാക്ടടർ ) ഡോ.ഡാനിഷ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പ്രവാസികൾ നൽകിയ രോഗികൾക്കുള്ള ഉപകരങ്ങൾ ഷാബു കോന്നിയിൽ നിന്ന് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജിജി സജി പുതിയ രോഗികളെ പരിചരണത്തിനായി സ്വീകരിച്ചു. കോന്നി പഞ്ചായത്ത് പ്രസിഡന്റ്‌ സുലേഖ വി നായർ രോഗികൾക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ്‌ ശ്യാംലാൽ ആധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ്‌ രേഷ്മ മറിയം റോയി, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീലാകുമാരി ചാങ്ങയിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വർഗ്ഗീസ് ബേബി, തുളസീമണിയമ്മ, റവ. ജിജി തോമസ്, സൊസൈറ്റി സെക്രട്ടറി കെ എസ് ശശികുമാർ, സ്നേഹാലയം അഡ്മിനിസ്ട്രേറ്റർ കെ ആർ സോമനാഥൻ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top