മണ്ണാര്‍ക്കാട്
വിവാഹ വാഗ്ദാനം നൽകി പട്ടികജാതിക്കാരിയായ യുവതിയെ പഴനിയിലെത്തിച്ച് പീഡിപ്പിക്കുകയും കുളിമുറിയിൽ പൂട്ടിയിട്ട് സ്വർണാഭരണവുമായി മുങ്ങുകയും ചെയ്‌ത കേസിൽ യുവാവിന് ഒമ്പത് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ചിറ്റൂർ മേനോന്‍പാറ പരമാനന്ദന്‍ചള്ള ആകാശ് നിവാസില്‍ സുനില്‍കുമാറി (36) നെയാണ് മണ്ണാർക്കാട് എസ്‌സി–എസ്‌ടി പ്രത്യേക കോടതി ജഡ്ജി കെ എം രതീഷ്‌കുമാർ ശിക്ഷിച്ചത്.
ബലാത്സംഗക്കേസിൽ ഏഴു വർഷം തടവും രണ്ടു ലക്ഷം രൂപയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. ആഭരണം മോഷ്ടിച്ച കുറ്റത്തിന് രണ്ടു വർഷം തടവും 10000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവും അനുഭവിക്കണം. പിഴസംഖ്യയിൽ നിന്നും ഒന്നര ലക്ഷം രൂപ യുവതിക്ക് നൽകണം.
2016 ല്‍ പാലക്കാട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പരാതിക്കാരിക്കുവേണ്ടി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ പി ജയൻ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..