മഞ്ചേരി
കാൽപ്പന്തുകൊണ്ട് വിസ്‌മയംകാണിച്ച് മെക്‌സിക്കോയ്‌ക്കെതിരായി ഗോൾ അടിച്ച അർജന്റീനയുടെ മെസിയെക്കുറിച്ചായിരുന്നു കാരക്കുന്ന് 34ലെ ജംഷിയുടെ കടയിലെ ചർച്ച. ‘മെസി തോറ്റുമടങ്ങാൻ നോമ്പെടുത്തവരൊക്കെ എവിടെപോയി ഒറ്റയൊന്നിനെയും കാണാനില്ലല്ലോ’–- കട്ട അർജന്റീൻ ഫാനായ ജംഷിയുടെ ശബ്ദം ഉച്ചത്തിലായി. മാത്രമല്ല, കടയിൽ എത്തിയവർക്കെല്ലാം പഴം നൽകിയായിരുന്നു ജംഷിയുടെ വിജയാഘോഷം.
ചായക്കടകളിലും ചർച്ച ഫുട്‌ബോളാണ്. ആവേശത്തിന് ചൂടുചായയേക്കാൾ കടുപ്പമുണ്ടായിരുന്നു. ‘ഇക്കുറി കപ്പുംകൊണ്ടേ മെസിയും കൂട്ടരും മടങ്ങൂ. മെസിയുടെ ഗോൾ മികച്ച ഗോളുകളുടെ പട്ടികയിലുണ്ടാകും–- ജംഷി വാചാലനായി. അതേസമയം കെ പി ഇർഫാനും കളത്തിങ്ങൽ ഇർഷാദും പറയുന്നത് കപ്പ് ഇംഗ്ലണ്ട് കൊണ്ടുപോകുമെന്നാണ്. അർജന്റീന ഗ്രൂപ്പ് കടക്കില്ല എന്നും ഇർഷാദിന്റെ വിലയിരുത്തൽ.
മൊയ്തീന് അറിയേണ്ടത് ജലീല് എന്തുകൊണ്ട് ജർമനി വിട്ടു എന്നാണ്. അതിന് മറുപടി പറഞ്ഞത് ഇർഫാനാണ്.
കഴിഞ്ഞ ലോകകപ്പിൽ വംശീയത ആരോപിച്ച് ഓസിലിനെ പുറത്താക്കിയതാണ് കാരണം. ഏതായാലും അർജന്റീനയുടെ ഭാവി ഇനി കണക്കിലാണ് എന്നാണ് ജലീലിന്റെ അഭിപ്രായം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..