നിലമ്പൂർ
മഴ ശക്തമായതോടെ വെൺനുര ചിതറി വെള്ളച്ചാട്ടങ്ങള്‍. കോവിഡ് മൂലം വിനോദ സഞ്ചാരത്തിന് നിരോധമുള്ളതിനാൽ കാണാൻ പക്ഷേ ആളില്ല.
മലയോരമണ്ണിൽ മഴക്കാലത്തെ അഴകാണ് ഈ വെള്ളച്ചാട്ടങ്ങൾ. ചെറുതും വലുതുമായി നിരവധിയെണ്ണം നിലമ്പൂർ മേഖലയിലുണ്ട്. ഇവയിൽ സഞ്ചാരികൾക്ക് പ്രിയം ആഢ്യൻപാറയും കോഴിപ്പാറയും. തേൻമലയിൽ നിന്നും മലനിരകൾക്കിടയിലൂടെ ഒഴുകിയെത്തുന്ന വെള്ളം പാറക്കെട്ടുകളിൽ തട്ടി പതഞ്ഞുവീഴുന്ന കാഴ്ച കാണാൻ സഞ്ചാരികൾ ഒഴുകിയിരുന്നു. ഇപ്പോൾ ആരുമില്ല. മഴ ഇനിയും ശക്തമായാല്‍ ഈ വെള്ളച്ചാട്ടങ്ങളുടെ മട്ട് മാറും. ചിലത് കലങ്ങിമറിഞ്ഞ് ഭയപ്പെടുത്തും. കഴിഞ്ഞ രണ്ട് കാലവർഷവും പ്രളയത്തിൽ മുങ്ങിയതിനാൽ സഞ്ചാരികൾക്ക് വെള്ളച്ചാട്ടങ്ങളുടെ ഭംഗി അധികം കാണാൻ കഴിഞ്ഞിരുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..