വടകര
ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മത്സരത്തിലെ വിധികർത്താവിനെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് മാറ്റി. ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ മത്സരം കഴിഞ്ഞതോടെയാണ് രക്ഷിതാക്കൾ വിധികർത്താവിനെതിരെ തിരിഞ്ഞത്. സിറ്റി ഉപജില്ലയിൽ മുമ്പ് വിധികർത്താവായി എത്തിയ ഇയാൾക്ക് മതിയായ യോഗ്യതയില്ലെന്ന പരാതിയെ തുടർന്ന് മാറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ ശിക്ഷണത്തിലുള്ള വിദ്യാർഥികൾ ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നുണ്ടെന്നും ഡിഡിഇക്ക് നൽകിയ പരാതിയിൽ പറയുന്നു. വിധികർത്താവിനെ മാറ്റിയശേഷമാണ് മത്സരം ആരംഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..