ഫറോക്ക്
വധശ്രമവും കഞ്ചാവുവിതരണവുമുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ യുവാവ് അറസ്‌റ്റിൽ. ചാലിയം ലൈറ്റ് ഹൗസിനുസമീപം തൈക്കടപ്പുറം ഹൗസിൽ നസറുദ്ദീ(നാസർ–-31)നാണ് ബേപ്പൂർ പൊലീസിന്റെ പിടിയിലായത്. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ വധശ്രമത്തിനാണ് പിടിയിലായത്.
ചാലിയം ഫിഷ് ലാൻഡിങ് സെന്ററും തീരപ്രദേശവും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനയും അക്രമവും അടിപിടിയും ഗുണ്ടാപ്പിരിവുമുൾപ്പെടെ നടത്തുന്ന നാസറിനെ പൊലീസ് അന്വേഷിച്ചുചെന്നാൽ തോണിയിൽ കയറി കടലിലേക്ക് രക്ഷപ്പെടുകയായിരുന്നു പതിവ്.
തിങ്കളാഴ്ച രാത്രി ഫിഷ് ലാൻഡിങ് സെന്ററിൽ ചാലിയം സ്വദേശിയായ ഷഫീഖിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ബുധനാഴ്ച രാവിലെ പത്തോടെ പ്രതിയെ പിടികൂടിയത്. കഞ്ചാവ് വിൽപ്പന എതിർത്തതിനും പൊലീസിൽ വിവരം നൽകി എന്നതുമാണ് ആക്രമിക്കാൻ കാരണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടർ വി സിജിത്ത്, സിപിഒമാരായ അരുൺ, വിനോദ്, അതുൽ എന്നിവരുടെ സംഘമാണ് പ്രതിയെ പിടിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..